അഴിമതി ചരിത്രം


"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"".

ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്.


 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.

താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്
നു.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"".

ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്.
ഇന്ദിരാ നെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം.

ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്ര്യം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്.

സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ, മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്.

ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്. 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത്, ഒരു ലക്ഷം കോടി രൂപ വരുന്ന സ്ഥാവര- ജംഗമ വസ്തുക്കളുടെ ഉടമ.

ഒന്നാംസ്ഥാനം സൗദി രാജാവിനും രണ്ടാംസ്ഥാനം ബ്രൂണൈ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയ ഗാന്ധിക്ക് താഴെയാണ് അഞ്ചാംസ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല.

കര്‍ഷകരെ സഹായിചിട്ടില്ലെങ്കിലും അവരുടെ ഭൂമി തട്ടിയെടുക്കുകയും സ്വന്ധം കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന ഇ നാരിയെ ഇന്ത്യയിലെ ഓര്‍ പ്രസ്ഥാനത്തിന്റെ തലപ്പതിരുതാന്‍ നാണമില്ലേ .

ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കുന്ന ഇ വ്യവസ്തയുല്ലിടത്തോളം

ലജികെണ്ടിവരും ഓരോ ഇന്ട്യാകാരനും.


കട : വോര്കെര്സ് ഫോറം